വ്യാഴാഴ്‌ച, നവംബർ 24, 2011

“മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തുക നിഷ്പ്രയാസമാണ്. പക്ഷേ, സ്വന്തം തെറ്റ് കാണുക വളരെ വിഷമമാണ്“
                                                                - ശ്രീബുദ്ധന്‍ -

അജ്ഞാനം


“അജ്ഞാനത്തിന് അറിവില്ലായ്മ എന്നല്ല അര്‍ത്ഥം: വിപരീതമായ അറിവ് എന്നാണ്.
ഒന്നും അറിയായ്മ എന്ന അവസ്ഥയേക്കാള്‍ അപകടകാരിയാണത്“
                                                               - ശങ്കരാചാര്യര്‍ -

വെള്ളിയാഴ്‌ച, നവംബർ 18, 2011

ദൈവം

നിരാശയുണ്ടാകുമ്പോള്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്നത് നന്മയാണെന്ന
വിശ്വാസത്തില്‍ മനസ്സുറപ്പിക്കുക.പിന്നീട് നിങ്ങള്‍ക്ക് ഇവ്വിധം ചില പ്രത്യേക പരീക്ഷണങ്ങ
ളൊരുക്കിയത് എന്തിനാകാമെന്ന് ചിന്തിക്കുക.അപ്പോള്‍ ഈശ്വരന്‍റെ നിര്‍ണ്ണയങ്ങള്‍ സ്വീകരി
ക്കാന്‍ മനസ്സ് പ്രാപ്തമാകും
                                          -ചാള്‍സ് ഡിക്കന്‍സ്

ബുധനാഴ്‌ച, നവംബർ 16, 2011

ദീനാനുകമ്പ

ഒരു നായക്ക് എല്ലിന്‍കഷ്ണം കൊടുക്കുന്നത് ദീനാനുകമ്പയല്ല.നായയുടെ അത്രതന്നെ വിശന്നിരിക്കെ
എല്ലിന്‍കഷ്ണം  അതുമായി പങ്കുവെക്കുന്നതാണ് ദീനാനുകമ്പ.
                                                 -ജാക്ക് ലണ്ടന്‍-

ചൊവ്വാഴ്ച, നവംബർ 15, 2011

പോരാളി

നിങ്ങളുടെ പോരായ്മകളെ പരിഹരിക്കുക അപ്പോള്‍ നിങ്ങളുടെ യോഗ്യതകള്‍ കാര്യങ്ങള്‍
ഏറ്റെടുക്കും.എല്ലാ മനുഷ്യനിലും നന്മതിന്മകളുണ്ട്.നന്മയാണ് ഒരുവന്‍റെ വീരശൂരനായ പോരാളി
തിന്മ അവന്‍റെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനും.അഴിമതിക്കാരനെ തിരുത്തിയാല്‍ നന്മയുടെ
പടയാളികള്‍ അവരുടെ പങ്ക് നിര്‍വഹിക്കും
                                           -ജോര്‍ജ്ജ് ബുള്‍വര്‍ ലിറ്റണ്‍ -

തിങ്കളാഴ്‌ച, നവംബർ 14, 2011

കുടുംബം

 സ്വന്തം വീട്ടില്‍ അച്ഛനമ്മമാരെയും സഹോദരീസഹോദരന്മാരെയും തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന
ഒരു കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവിടെയും ഈ ബന്ധങ്ങള്‍ കണ്ട്, ബന്ധങ്ങളുടെ മൂല്യം
തിരിച്ചറിയുന്നു സ്വന്തം.സഹോദരിയെ സ്നേഹിക്കുന്നവന്‍ മറ്റൊരുവന്‍റെ സഹോദരിയെ ബഹുമാനി
ക്കാതിരിക്കുമോ?ഇതുകൊണ്ടുമനസ്സിലാക്കണം,കുടുംബമാണ് വൈകാരികതയുടെ പാഠശാല
                                        ദാദാ ധര്‍മ്മാധികാരി

ശനിയാഴ്‌ച, നവംബർ 12, 2011

ജീവിതം

ജീവിതം അടങ്ങിയിരിക്കുന്നത് നല്ല ചീട്ടുകള്‍ പിടിച്ചിരിക്കുന്നതിലല്ല.പിന്നെയോ നിങ്ങള്‍
പിടിച്ചിരിക്കുന്നവകൊണ്ട് ഏറ്റവും നന്നായി കളിക്കുന്നതിലാണ്.
                                       -ജോഷ് ബില്ലിങ്സ്-

വ്യാഴാഴ്‌ച, നവംബർ 10, 2011

കാലദേശങ്ങള്‍


വയ്യാഎന്ന് ഒരിക്കലും പറയരുത്.എനിക്ക് കഴിവില്ലഎന്ന് ഒരിക്കലും
മിണ്ടരുത്.നിങ്ങള്‍ അനന്തമായ ചൈതന്യമാണ് നിങ്ങളോട് താരതമ്യപ്പെ
ടുത്തുമ്പോള്‍ കാലദേശങ്ങള്‍ പോലും തുച്ഛം നിങ്ങള്‍ക്ക് എന്തിനും കഴിവുണ്ട്.
                   -സ്വാമി വിവേകാന്ദന്‍ -

ബുധനാഴ്‌ച, നവംബർ 09, 2011

പുഴ ഒഴുകുന്നു

പുഴ ഒഴുകുന്നു എന്ന് നാമറിയുന്നത് കര ഒഴുകാത്തത്കൊണ്ടാണ്. കര ഒഴുകാത്തതെന്ന് നാം
അറിയുന്നത് പുഴ ഒഴുകുന്നതുകൊണ്ടാണ്.സുഖത്തെ തിരിച്ചറിയാന്‍ പറ്റുന്നത് ദുഃഖം എന്ന
അവസ്ഥ ഉള്ളതുകൊണ്ടാണ്.ഇരുട്ടും വെളിച്ചവുംപോലെ ഏതെങ്കിലും ഒന്നുമതിയായിരുന്നു
എന്ന് കരുതുന്നത് മൌഢ്യമല്ലേ?
                                                             -വിക്ടര്‍ ഹ്യൂഗോ-


.

ക്വിസ് കോര്‍ണര്‍

ലോകത്തിന്‍ ആദ്യമായി ആവിയന്ത്രത്തിന്റെ മാതൃക സൃഷ്‌ടിച്ചത്‌ 1784 ല്‍ സ്‌കോട്ട്‌ലന്റുകാരനായ എന്‍ജിനീയര്‍ വില്യം മര്‍ഡോക്കാണ്‌. ആ മാതൃകയാണ്‌ പില്‍ക്കാലത്ത്‌ 4.5 ടണ്‍ ഭാരവും ഡ്രൈവറെയും വഹിക്കാവുന്ന ആവിയന്ത്രമായി പരിവര്‍ത്തനപ്പെടുത്തിയത്‌.
ആദ്യത്തെ ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ കണ്ടെത്തിയത്‌ ബ്രിട്ടീഷ്‌ ഖനി എന്‍ജിനീയറായ റിച്ചാര്‍ഡ്‌ ട്രവിത്തിക്‌ ആണ്‌. റെയില്‍പാതയിലൂടെ ഭാരം വഹിക്കാവുന്ന കാറുകളും ലോക്കോമോട്ടീവും ഉള്‍പ്പെടുന്ന തീവണ്ടി സംവിധാനമായിരുന്നു അത്‌. ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ആ തീവണ്ടിയുടെ വേഗത കേവലം മണിക്കൂറില്‍ 4 കലോമീറ്റര്‍ മാത്രമായിരുന്നു.
അക്കാലത്ത്‌ ഇരുമ്പും തടിയും ഉപയോഗിച്ച്‌ നിര്‍മിച്ച തീവണ്ടി പാതയിലൂടെ ഭാരത്തിന്റെ സമതുലിത വിന്യാസത്തോടെ ആവിയന്ത്രം സുഗമമായി നീങ്ങുക എന്നതായിരുന്നു വെല്ലുവിളി. നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ശരിയായി ഭാരവിന്യാസം സാധ്യമായ ആദ്യത്തെ പാത നിര്‍മിച്ച്‌ വിജയകരമായി പരീക്ഷിച്ചത്‌ 1820 ല്‍ ഇംഗ്ലീഷ്‌ സിവില്‍-മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജോര്‍ജ്‌ സ്റ്റീഫന്‍സനാണ്‌. ഇംഗ്ലണ്ടിലെ ഹെറ്റോണ്‍ മുതല്‍ സുന്‍സര്‍ലാന്റ്‌ വരെ പാതയുടെ ദൈര്‍ഘ്യം 8 മൈലായിരുന്നു.

ചൊവ്വാഴ്ച, നവംബർ 08, 2011

സമയം

നിങ്ങളുടെ സമയം പരിമിതമാണ്. നിങ്ങള്‍ മറ്റുള്ളവരുടെ സിദ്ധാന്തവലകളില്‍ വീഴരുത്. അവരുടെ അഭിപ്രായങ്ങളുടെ ഒച്ചയിലും ബഹളത്തിലും നിങ്ങളുടെ സ്വന്തം ശബ്ദം അമര്‍ന്ന് ഇല്ലാതാകാന്‍ സമ്മതിക്കരുത്. നിങ്ങളുടെ ഹൃദയത്തിന്റെ ശബ്ദം കേള്‍ക്കുക. ഉള്‍വിളിയെ പിന്തുടരുക. അവയ്ക്കറിയാം. നിങ്ങള്‍ ആരാണെന്ന്. ബാക്കിയെല്ലാം അര്‍ത്ഥമില്ലാത്തവയാണ്. അപ്രധാനമാണ്.
അതിന് ഒരു നല്ല മുദ്രാവാക്യമാണ്.
'വിശന്നിരിക്കുക, മഠയനായിരിക്കുക'

                                           -സ്റ്റീവ് ജോബ്സ്-        

പിഴവ്


എല്ലാ പിഴവുകള്‍ക്കും നേരേ വാതില്‍ കൊട്ടിയടയ്ക്കുകയാണെങ്കില്‍
സത്യത്തിനും പ്രവേശനമില്ലാതാവും
                    -രബീന്ദ്രനാഥ് ടാഗോര്‍ -

ഞായറാഴ്‌ച, നവംബർ 06, 2011

ഭൂമി

മനുഷ്യന് മുന്‍കൂട്ടി കാണാനും തടയാനുമുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.ഭൂമിയെ നശിപ്പിച്ചിട്ടേ അവര്‍
അടങ്ങൂ.സ്വയം സൃഷ്ടിച്ച ചെകുത്താന്മാരെ തിരിച്ചറിയാന്‍പോലും അവനാവുന്നില്ല.
                                   -ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ -          





ശനിയാഴ്‌ച, നവംബർ 05, 2011

മനുഷ്യാവകാശം

വികസനത്തില്‍ പങ്കാളിയാവുകയെന്നതാണ് മനുഷ്യാവകാശങ്ങളില്‍ അടിസ്ഥാനപരം. സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും അത് സമൂഹത്തിന്‍റെ ഉയര്‍ച്ചയ്ക്കായി സംഭാവന ചെയ്യുവാനും കഴിയുമ്പോഴാണ് മനുഷ്യാവകാശം എന്ന വാക്കിന് അര്‍ത്ഥം കൈവരുന്നത്.
                                                              -കോഫി അന്നന്‍-

വെള്ളിയാഴ്‌ച, നവംബർ 04, 2011

മനുഷ്യവിമോചനം

ഒരു വിപ്ലവത്തിന്‍റെ മുഖ്യലക്ഷ്യം മനുഷ്യവിമോചനമാണ്.ഏതെങ്കിലും ഗഹനമായ
തത്വശാസ്ത്രത്തിന്‍റെ വ്യാഖ്യാനമോ പ്രയോഗമോ അല്ല.
                                                                                     -ഴാങ് ഷെനെ-

വ്യാഴാഴ്‌ച, നവംബർ 03, 2011

ചവിട്ടുനാടകം

കേരളത്തിൽക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.  
പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതർ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽമാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറഞ്ഞുകൂടാ. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്. (പേജ്.14 ചവിട്ടുനാടകം: സബീനാ റാഫി)ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു.യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.

 സവിശേഷതകള്‍

തമിഴുകലര്‍ന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്.ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് .ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു .സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു.വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രേക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ് .ആദ്യത്തെ ചവിട്ടുനാടകം’ കാറല്‍മാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .

ബുധനാഴ്‌ച, നവംബർ 02, 2011

കേരള നടനം


കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്തീയമാണ്‌. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ 'കഥകളി നടന‘മാൺ 'കേരളനടന'മായി വളർന്നത്.
ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷെ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.
കേരളനടനം  ഭാരതത്തിനകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.
'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.
ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ  ,കേരളത്തിലും ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

 എന്താണ് കേരള നടനം ?

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയിൽ ഗുരു ഗോപിനാഥ്‌ നൽകിയ നിർവചനം
"...... കേരളത്തിൽ ഉപയോഗിച്ചു വരുന്ന ചർമ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉൾക്കൊള്ളുന്നതും , കഥകളിയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാൻസ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970).

 സവിശേഷതകൾ

  • ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ നൃത്തരൂപമാണ്‌ കേരളനടനം.
  • ആധുനിക സംവിധനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.
  • ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .
  • പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) .
  • കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .
  • കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷെ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌.
  • നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.