ബുധനാഴ്‌ച, ഒക്‌ടോബർ 22, 2014

പഴഞ്ചൊല്ലുകൾ-നമ്പ്യാർ കൃതികളില്‍



മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം (കിരാതം)
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്ത് തടുക്കേയുള്ളു (കിരാതം 
   കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം. (കിരാതം).                      
  എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം. (കിരാതം) 
കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം (സ്യമന്തകം)
തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും (സ്യമന്തകം)
ആയിരം വർഷം കുഴലിലിരുന്നാൽ
നായുടെവാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)
പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ (സ്യമന്തകം)
ഏമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും (സ്യമന്തകം
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു (ശീലാവതീചരിതം)
പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും (ശീലാവതീചരിതം)
താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ (ശീലാവതീചരിതം)
അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും (ശീലാവതീചരിതം)
കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും (ശീലാവതീചരിതം)
ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും (ശീലാവതീചരിതം)
അങ്ങാടികളിൽ തോല്‍വി പിണഞ്ഞാൽ
അമ്മയോടപ്രിയമെന്നതുപോലെ (നളചരിതം)
ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും (സത്യാസ്വയം വരം)
ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ
തനിക്കൊത്ത ജനത്തോടേ പിണക്കത്തിനടുക്കാവൂ.(കാളിയമർദ്ദനം)
കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ
കാഞ്ഞിരക്കായിന്‍റെ കയ്പ്പു ശമിച്ചീടുമോ
കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ
ഈറ്റപാമ്പ് കടിപ്പാനായ് ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും
ശകുനംകൊള്ളാമെന്നു നിനച്ചു പുലരേകട്ടു കവർന്നാലുടനെ
തൽപ്പോം എന്നതു ബോധിച്ചാലും
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊള്ളരുത്തെന്നതു കേട്ടിട്ടില്ലേ
വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ (ഗോവർദ്ദ്ധന ചരിതം)
വല്ലാത്ത മക്കളിലില്ലാത്ത മക്കളി
ന്നെല്ലാം പരക്കവേ ചൊല്ലുന്നതല്ലയോ
ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാൻ മോഹം (രുഗ്മിണീസ്വയംവരം)
അണ്ടികൾ ചപ്പി നടക്കുന്നവനൊരു
തണ്ടിലിരിപ്പാൻ ആശ കണക്കേ (രുഗ്മിണീസ്വയംവരം)
കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ( ബാലിവിജയം)
അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാൻ മോഹം
ആനവലിച്ചാൽ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ (സന്താന ഗോപാലം)
മെച്ചമേറിടുന്ന പൊന്നിന്‍റെ മുന്നിലെ
പിച്ചളയ്ക്കുണ്ടൊ പ്രകാശം ഭവിക്കുന്നു
ഈറ്റുനോവിന്‍റെ പരമാർതഥമൊക്കയും
പെറ്റപെണ്ണുങ്ങൾക്ക് തന്നേയറിയാവൂ (ഗണപതി പ്രാതൽ)
കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
എന്നാൽ പുലികളോടങ്കം പൊരുതേണം
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ
കടിയാപട്ടികൾ നിന്നുകുരച്ചാൽ
വടിയാലൊന്നുതിരിച്ചാൽ മണ്ടും (സത്യാസ്വയം വരം)
ചോറിട്ട പാണിയിൽ കേറികിടക്കുന്ന
കൂററ്റപട്ടിയെ പോലെതുടങ്ങുന്നു
കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമോ
ക്ളേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ
കാശഴിയാതെ കുറികൂട്ടു കിട്ടുമോ
ദുഷ്ട് കിടക്കേ വരട്ടും വ്രണമത്
പൊട്ടും പിന്നെയുമൊരു സമയത്തിൽ
ചുമരുണ്ടങ്കിലേ നല്ല ചിത്രമുള്ളൂ ധരിച്ചാലും
തന്നത്താനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞോളും
ഉറപ്പില്ലാനിലക്കൂറ്റിലുറപ്പിക്കാൻ തുടങ്ങുന്ന
കൈയ്യിൽ പുണിനു പിന്നെക്കാണ്ണാടികൂടെ വേണോ
കർമ്മദോഷത്താൽ വരുന്ന രോഗങ്ങൾക്ക്
ചെമ്മെ കഷായം കുടിച്ചാൽ ഫലിക്കുമോ (ഹരണീസ്വയംവരം)
ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ
ഉറുമ്പികൂട്ടത്തിനുണ്ടൊ തരിമ്പൂം സാധ്യമാകുന്നു.
കൂത്തിന്‍റെ വിധമെല്ലാം കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം
രാക്ഷസരേ ജയിപ്പാൻ രാക്ഷസന്മാരേ നല്ലൂ (ബാലിവിജയം)
പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം
ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ (നൃഗമോക്ഷം)
ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കട്ടുകവർന്നാലുടനെ
തലപോമെന്നതു ബോധിച്ചാലും
ഉമ്മാൻ വകയില്ലാത്തൊരു തൊമ്മൻ
സമ്മാനിപ്പാനാളായി വരുമോ?(സീതാ സ്വയം വരം)
കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ (കല്യാണ സൗഗന്ധികം)
കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാൽ നിൽക്കുമതല്ലാതെന്തിഹ (രാമാനുചരിതം)
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ 
കൊണ്ടാലറിയുമതിനില്ല സംശയം. 
 കുണ്ടുകിണറ്റിൽ തവളകുഞ്ഞിനു

 കുന്നിനുമീതെ പറക്കാൻ മോഹം (രുഗ്മിണീ സ്വയംവരം)
  ചതിപ്പെട്ടാൽ പുനരെന്തരുതാത്തത്
   ഗതികെട്ടാൽ പുലി പുല്ലും തിന്നും