പഴഞ്ചൊല്ലുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഴഞ്ചൊല്ലുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഒക്‌ടോബർ 22, 2014

പഴഞ്ചൊല്ലുകൾ-നമ്പ്യാർ കൃതികളില്‍



മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം (കിരാതം)
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്ത് തടുക്കേയുള്ളു (കിരാതം 
   കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം. (കിരാതം).                      
  എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം. (കിരാതം) 
കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം (സ്യമന്തകം)
തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും (സ്യമന്തകം)
ആയിരം വർഷം കുഴലിലിരുന്നാൽ
നായുടെവാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)
പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ (സ്യമന്തകം)
ഏമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും (സ്യമന്തകം
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു (ശീലാവതീചരിതം)
പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും (ശീലാവതീചരിതം)
താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ (ശീലാവതീചരിതം)
അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും (ശീലാവതീചരിതം)
കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും (ശീലാവതീചരിതം)
ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും (ശീലാവതീചരിതം)
അങ്ങാടികളിൽ തോല്‍വി പിണഞ്ഞാൽ
അമ്മയോടപ്രിയമെന്നതുപോലെ (നളചരിതം)
ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും (സത്യാസ്വയം വരം)
ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ
തനിക്കൊത്ത ജനത്തോടേ പിണക്കത്തിനടുക്കാവൂ.(കാളിയമർദ്ദനം)
കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ
കാഞ്ഞിരക്കായിന്‍റെ കയ്പ്പു ശമിച്ചീടുമോ
കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ
ഈറ്റപാമ്പ് കടിപ്പാനായ് ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും
ശകുനംകൊള്ളാമെന്നു നിനച്ചു പുലരേകട്ടു കവർന്നാലുടനെ
തൽപ്പോം എന്നതു ബോധിച്ചാലും
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊള്ളരുത്തെന്നതു കേട്ടിട്ടില്ലേ
വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ (ഗോവർദ്ദ്ധന ചരിതം)
വല്ലാത്ത മക്കളിലില്ലാത്ത മക്കളി
ന്നെല്ലാം പരക്കവേ ചൊല്ലുന്നതല്ലയോ
ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാൻ മോഹം (രുഗ്മിണീസ്വയംവരം)
അണ്ടികൾ ചപ്പി നടക്കുന്നവനൊരു
തണ്ടിലിരിപ്പാൻ ആശ കണക്കേ (രുഗ്മിണീസ്വയംവരം)
കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ( ബാലിവിജയം)
അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാൻ മോഹം
ആനവലിച്ചാൽ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ (സന്താന ഗോപാലം)
മെച്ചമേറിടുന്ന പൊന്നിന്‍റെ മുന്നിലെ
പിച്ചളയ്ക്കുണ്ടൊ പ്രകാശം ഭവിക്കുന്നു
ഈറ്റുനോവിന്‍റെ പരമാർതഥമൊക്കയും
പെറ്റപെണ്ണുങ്ങൾക്ക് തന്നേയറിയാവൂ (ഗണപതി പ്രാതൽ)
കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
എന്നാൽ പുലികളോടങ്കം പൊരുതേണം
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ
കടിയാപട്ടികൾ നിന്നുകുരച്ചാൽ
വടിയാലൊന്നുതിരിച്ചാൽ മണ്ടും (സത്യാസ്വയം വരം)
ചോറിട്ട പാണിയിൽ കേറികിടക്കുന്ന
കൂററ്റപട്ടിയെ പോലെതുടങ്ങുന്നു
കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമോ
ക്ളേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ
കാശഴിയാതെ കുറികൂട്ടു കിട്ടുമോ
ദുഷ്ട് കിടക്കേ വരട്ടും വ്രണമത്
പൊട്ടും പിന്നെയുമൊരു സമയത്തിൽ
ചുമരുണ്ടങ്കിലേ നല്ല ചിത്രമുള്ളൂ ധരിച്ചാലും
തന്നത്താനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞോളും
ഉറപ്പില്ലാനിലക്കൂറ്റിലുറപ്പിക്കാൻ തുടങ്ങുന്ന
കൈയ്യിൽ പുണിനു പിന്നെക്കാണ്ണാടികൂടെ വേണോ
കർമ്മദോഷത്താൽ വരുന്ന രോഗങ്ങൾക്ക്
ചെമ്മെ കഷായം കുടിച്ചാൽ ഫലിക്കുമോ (ഹരണീസ്വയംവരം)
ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ
ഉറുമ്പികൂട്ടത്തിനുണ്ടൊ തരിമ്പൂം സാധ്യമാകുന്നു.
കൂത്തിന്‍റെ വിധമെല്ലാം കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം
രാക്ഷസരേ ജയിപ്പാൻ രാക്ഷസന്മാരേ നല്ലൂ (ബാലിവിജയം)
പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം
ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ (നൃഗമോക്ഷം)
ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കട്ടുകവർന്നാലുടനെ
തലപോമെന്നതു ബോധിച്ചാലും
ഉമ്മാൻ വകയില്ലാത്തൊരു തൊമ്മൻ
സമ്മാനിപ്പാനാളായി വരുമോ?(സീതാ സ്വയം വരം)
കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ (കല്യാണ സൗഗന്ധികം)
കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാൽ നിൽക്കുമതല്ലാതെന്തിഹ (രാമാനുചരിതം)
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ 
കൊണ്ടാലറിയുമതിനില്ല സംശയം. 
 കുണ്ടുകിണറ്റിൽ തവളകുഞ്ഞിനു

 കുന്നിനുമീതെ പറക്കാൻ മോഹം (രുഗ്മിണീ സ്വയംവരം)
  ചതിപ്പെട്ടാൽ പുനരെന്തരുതാത്തത്
   ഗതികെട്ടാൽ പുലി പുല്ലും തിന്നും

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2014

ആനച്ചൊല്ലുകള്‍

  1. അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
  2. അടിതെറ്റിയാൽ ആനയും വീഴും
  3. ആന കൊടുത്താലും ആശ കൊടുക്കരുത്
  4. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
  5. ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
  6. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
  7. ആന വായിൽ അമ്പഴങ്ങ
  8. അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്
  9. ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
  10. ആനയെ ആട്ടാൻ ഈർക്കിലോ

ശനിയാഴ്‌ച, ജനുവരി 12, 2013

സംഖ്യാചൊല്ലുകള്‍

  1. അരഹാജി ദീന്‍ കൊല്ലും
  2. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്
  3. രണ്ടാമതു മുറുക്കലുമില്ല മൂന്നാമതു മുഴയുമില്ല
  4. മൂന്നു പെണ്ണുള്ള ദിക്കില്‍ മുറ്റമടിക്കില്ല
  5. നാലുപേര്‍ പറഞ്ഞാല്‍ അമ്മയെ കളയണം
  6. അഞ്ചാം കഞ്ഞി അടുപ്പത്തും പിള്ളാരുടെ അച്ഛന്‍ പാടത്തും
  7. ആറും അറുപതുമൊരുപോലെ
  8. ഏഴില്‍ തിരിയാത്തവന് എഴുപതിലും തിരിയില്ല
  9. എട്ടാമത്തെ പെണ്ണ് എത്തി നോക്കുന്നിടം മുടിയും
  10. ഒമ്പതാമത്തെ പെണ്ണു പൊന്‍പണം വാരും
  11. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകുമോ

ലോഹച്ചൊല്ലുകള്‍

  1. .ഇരുമ്പിന്  തുരുമ്പ് കേട്
  2.  ഇരുമ്പുരസം കുതിര അറിയും ചങ്ങലരസം ആന അറിയും
  3.  ചെമ്പിനും വാര്‍പ്പിനും അടുപ്പുകല്ലുമൂന്ന്
  4.  ചെമ്പെന്നും ചൊല്ലി ഇരുമ്പിനു ചോര കളഞ്ഞു
  5.  സ്വര്‍ണ്ണമായാലും വര്‍ണ്ണം വേണം
  6.  സ്വര്‍ണ്ണസൂചി എന്നു വച്ചിട്ടു കണ്ണില്‍ കുത്താറുണ്ടോ
  7.  വെള്ളി കൊടുത്താല്‍ വിന തീരും
  8.  വെള്ളിയിട്ട കാലിനു വെറും കാലടിമ
  9.  തങ്കച്ചെരിപ്പായാലും തലയില്‍ കയറ്റരുത്
  10.  തങ്കം മങ്കയെ മയക്കും

ഞായറാഴ്‌ച, ഓഗസ്റ്റ് 26, 2012

ഓണച്ചൊല്ലുകൾ


1.തിരുവോണം തിരുതകൃതി
2.രണ്ടോണം ഞണ്ടും ഞവണീം
3.മൂന്നോണം മുക്കീം മൂളീം
4.നാലോണം നക്കിയും തുടച്ചും
5.അഞ്ചോണം പിന്ചോണം
6.ആറോണം അരിവാളും വള്ളിയും
7.അത്തം പത്തിനു പൊന്നോണം
8.അത്തം വെളുത്താൽ ഓണം കറുക്കും
9.അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
10.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
11.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
12.ഉറുമ്പു ഓണം കരുതും പോലെ
13.ഉള്ളതുകൊണ്ടു ഓണം പോലെ
14.ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
15.ഓണം പോലെയാണോ തിരുവാതിര?
16.ഓണം മുഴക്കോലുപോലെ
17.ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
18.ഓണം വരാനൊരു മൂലം വേണം
19.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
20.ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
21.ഓണത്തിനല്ലയൊ ഓണപ്പുടവ
22.ഓണത്തേക്കാൾ വലിയ വാവില്ല
23.ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
24.കാണം വിറ്റും ഓണമുണ്ണണം           25.തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു             26.ഓണത്തേക്കാള്‍ വലിയ മകമുണ്ടോ                                                     27.ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി .     28.ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.                  29.ഓണം വന്നാല്‍ വെളുത്തു വിഷു വന്നാല്‍ കറുത്തു
30.അത്തത്തിനു വിതച്ചാല്‍ പത്തായം പത്തുവേണം